Tuesday, March 17, 2009

‘സഹകുടിയ’ സ്മരണകള്‍ ഒന്നാം ഭാഗം.....

രുചിയുടെ വെത്യാസം കൊണ്ടും, പേരിന്‍റെ മനോഹാരിത കൊണ്ടും നമ്മുടെ നാട്ടിലെ വാറ്റിനെ
വെല്ലാന്‍ മറ്റൊന്നിനുമാവില്ല എന്നു ഒരു കുടിയന്‍ പറഞ്ഞത് ഓര്‍മവരുന്നു...(ചാരായത്തിന്‍റെ എന്നു പറഞ്ഞാലേ ഒരു സുഖമുള്ളൂ അല്ലെ!!!!)
മണവാട്ടി ,മൂലവെട്ടി ,ആനയെമയക്കി, കാര്‍ഗില്‍, മൂര്‍ഖന്‍.........
അങ്ങനെ എത്ര എത്ര പേരുകളില്‍ എത്ര എത്ര സാധനങ്ങള്‍ ..!!!!!
ഒരിക്കല്‍ ചേര്‍ത്തലയില്‍ വെച്ചാണ്‌ കാര്‍ഗില്‍ അടിക്കാനും, അനുഭവിക്കാനുമുള്ള അസുലഭ ഭാഗ്യം കിട്ടിയത് ...
സഹപാഠിയുടെ ചേച്ചിയുടെ കല്യാണത്തിനു പോയതാണ് ഞാനും എന്‍റെ ഒരു കൂട്ടുകാരനും,
കൂട്ടുകാരന്‍ എന്നു വെച്ചാല്‍ ഒരു ഒന്നൊന്നര കൂട്ടുകാരന്‍,
ദുഖം വരുമ്പോഴും, സന്തോഷം വരുമ്പോഴും, അസുഖം വരുമ്പോഴും വയറുനിറയെ ഭക്ഷണം കഴിക്കുന്ന ഒരു
'വലിയ (!!!) ' മനുഷന്‍;
എങ്കിലും പേര് വളരെ മൃധുലമാണ് 'മോന്‍കുട്ടന്‍',
മോങ്കു, എന്നു ചുരുക്കിയും, അല്‍പ്പം നാണത്തോടെയും വിളിക്കാം .
ഞങ്ങള്‍ നാലു ദിവസം മുന്‍പേ കല്യാണ വീട്ടില്‍ എത്തി...!!!, ചേര്‍ത്തല ടൌണില്‍ നിന്നൊരു ചെറിയ മാപ്പും
വാങ്ങി, വഴിയില്‍ നിന്ന അപ്പാപ്പന്‍മാരോടു ചോദിച്ച് ചേര്‍ത്തലയിലെ കള്ളുഷാപ്പുകള്‍, ബാറുകള്‍,
ബിവറേജസ് ഷോപ്പുകള്‍, മറ്റു നില്‍പ്പന്‍, വാറ്റ്‌ കേന്ദ്രങ്ങള്‍ എന്നിവ വെക്തമായി രേഖപ്പെടുത്തി ആണ് ഞങ്ങളുടെ യാത്ര.
ആദ്യ രണ്ടു ദിവസം ഷാപ്പില്‍ നിന്ന് കള്ളടിച്ചു കഴിഞ്ഞു ....
മൂന്നാം ദിവസം.......
ഇതിനകം തന്നെ നല്ല കൂട്ടുകാരായ, രണ്ടു ചേര്‍ത്തലക്കാരന്മാരും ഉണ്ടായിരുന്നു കൂട്ടിനു,
കഴിഞ്ഞ ജന്മത്തില്‍ ഒരു കുപ്പിയില്‍ നിന്നടിച്ച അത്ര ആത്മാര്‍ത്ഥത ..
രാവിലെ 9 മണിക്ക് ‘കാര്‍ഗില്‍’ അടിച്ചു തുടങ്ങി....
“വയറുനിറയെ കുടിക്കണം” അതാണ് തിരുമാനം
അടിക്കും തോറും ശരീരമാകെ ഒരു കോരിതരിച്ചില്‍, രെക്തം തിളക്കുന്നു....
1......
2......
3.......
31/2 കുപ്പി ആയപ്പോഴേക്കും ഞങ്ങള്‍ സുല്ലിട്ടു.....
അപ്പോള്‍ മോങ്കുവിനൊരു മോഹം അടുത്തുള്ള ഒരു മണല്‍കുന്നില്‍ കയറണം
‘അപ്പന്‍ പറയുന്നത് കേട്ടില്ലെങ്കിലും സഹകുടിയന്‍ പറയുന്ന കേള്‍ക്കണം’ എന്നല്ലേ..!!!
ഞങ്ങള്‍ ‘ഇഴഞ്ഞു ഇഴഞ്ഞു’ ആ കുന്നില്‍ എത്തി
ദാ...... വരുന്നു മോങ്കുവിനു പിന്നെയും ഒരു മോഹം!!!!!... കൂനയുടെ അപ്പുറം പോകണം ...
മറ്റൊരു സഹകുടിയന്‍റെ കമന്‍റ് "അപ്പുറം പാകിസ്ഥാനാണ്......"
പറഞ്ഞു തീരുന്നതിനു മുന്‍പുതന്നെ വിദഗ്ധനായ ഒരു പട്ടാളക്കാരനെ പോലെ മോങ്കു മണല്‍കൂന ഇഴഞ്ഞു കയറി മുകളിലെത്തി ...
മാമ്പോഴികുളത്തിലെ നീര്‍ക്കൊലിപോലും ആ ഇഴച്ചില്‍ കണ്ടു നാണിചിട്ടുണ്ടാവും
അവിടുന്ന് മോങ്കു സിംഹവാലനെ പോലെ താഴേക്ക്‌ ചാടി ..
അല്‍പ്പസമയം എങ്ങും നിശബ്ദത.........
ചാടിയവന്‍ ലാന്‍ഡ്‌ ചെയ്തില്ലേ .!!!!!
പെട്ടെന്ന് മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം.....,
എന്തൊക്കെയോ വീണുടയുന്നു......,
നിലവിളികള്‍...............
ഞങ്ങളും മോങ്കുവിന്‍റെ വഴിയെ ചാടി...
അപ്പുറം കണ്ട കാഴ്ച ഞങ്ങളുടെ ‘കെട്ടിറക്കി’ ..........
അടുത്ത വീട്ടിലെ വാഴകളെല്ലാം മുറിച്ചിട്ടിരിക്കുന്നു.... ‘കറിച്ചട്ടി’, ‘ചരുവം’, ‘കുടങ്ങള്‍’ എല്ലാം
പൊട്ടിച്ചു അതിനു മുകളില്‍ വിജയശ്രീലാളിതനായ ആനയെകണക്കെ മോങ്കു.....
'ഒരു പാക്കിസ്ഥാന്‍ ബങ്കര്‍ ഞാന്‍ തകര്‍ത്തു ഹ ഹ ഹ'...!!!!!!!!
“ഭഗവാനെ മോങ്കുവിനു പ്രാന്തായോ?”
ഏതോ ഭീകര ജീവിയെ കണ്ടപോലെ കണ്ണുമിഴിച്ചു നിക്കുന്നു ആ വീട്ടുകാര്‍ ..
മോങ്കു ഒട്ടും സമയം കളയാതെ അടുത്തവീട്ടിലേക്ക്.. ഇത്തവണ സൈക്കിള്‍, വാഴ, തുണികള്‍ എന്നിവയാണ് കയ്യില്‍ കിട്ടിയത്
ചുറ്റും ഈഡന്‍-ഗാര്‍ഡന്‍സില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം കാണാനെത്തിയ പോലുള്ള ജനകൂട്ടം
"ഡാ നിര്‍ത്തെടാ..." ഞാന്‍ അലറി!!!!!...
മോങ്കു നിര്‍നിമേഷനായി, ചിരിച്ചുകൊണ്ട് പറഞ്ഞു "ഇനിയുമുണ്ട് ബങ്കറുകള്‍"!!!!!!
അവന്‍ കുലുങ്ങി ചിരിക്കുന്നു...!!, ഭുമിയില്‍ അവനു മാത്രം പറ്റുന്ന തരത്തിലുള്ള ചിരി;
ശരീരത്തിലെ ഓരോ അണുവും ഇളക്കിയുള്ള ചിരി....
(ആ ചിരി എഴുതി ഫലിപ്പിക്കാന്‍ പറ്റില്ല അത്രക്കുണ്ട് പ്രത്യേകതകള്‍)
വീണ്ടും അവന്‍ അടുത്ത ബങ്കര്‍ ലക്ഷൃമാക്കി നീങ്ങി ....
നാട്ടിലെ തടിമാടന്മാരായ രണ്ടു ചേട്ടന്‍മാര്‍ മോങ്കുവിനെ ലക്ഷൃമാക്കി പാഞ്ഞു ...
.......ടപ്പേ....... ടമാര്‍!!!!!!!, ഡിഷും;;;;;;, പ്ലക്:::::: ഡിം......................
മോങ്കു വണ്ടി കയറി പൊട്ടിയ തവള കണക്കെ തറയില്‍ ....
"അവന്‍റെ ധൈര്യം ചോര്‍ന്നു പോകുന്നു" സഹകുടിയന്‍ പറഞ്ഞു...
സത്യമാണെന്ന് എനിക്കും തോന്നി മോങ്കുവിന്‍റെ പാന്റ്സും, അവന്‍ വീണിടവും നനഞ്ഞിരിക്കുന്നു!!!!!.
"ഭാരത് മാതാ കീ ജെയ്............അളിയാ................രക്ഷിക്കോ................" മോങ്കുവിന്‍റെ നിലവിളി
ഞങ്ങള്‍ അവനെ പൊക്കി എടുത്തു അവിടുന്ന് നൂറേ നൂറില്‍ വെച്ച് പിടിച്ചു ..
ഒരു കിലോമീറ്റര്‍ അപ്പുറം ഉള്ള ഒരു അമ്പലകുളത്തില്‍ ചാടി........
അപ്പോഴും മോങ്കു ചോദിച്ചു...... "പാക്കിസ്ഥാന്‍ പട്ടാളം പോയോ"!!!!!!!!!
പിന്നെ ആ കുളത്തില്‍ ഞങ്ങള്‍ രാത്രിവരെ വാളുവെച്ചു കളിച്ചു...
പഴശ്ശി, മാര്‍താണ്ഡവര്മ, അങ്ങനെ അങ്ങനെ എല്ലാ വീരന്‍മാരുടെയും വാളിനോട് കിടപിടിക്കുന്ന വാളുകള്‍
പരിപാവനമായ ആ ക്ഷേത്ര കുളത്തില്‍ വീണു......
രാത്രി ഇരുട്ടിയിട്ടാണ് ഞങ്ങള്‍ തിരിച്ചത്
അപ്പോഴേക്കും കല്യാണവീട്ടുകാര്‍ എല്ലാം പറഞ്ഞു കോംപ്രമൈസാക്കി
*******************************
മോങ്കുവുമായുള്ള കള്ളുകുടി അതോടെ നിര്‍ത്തും എന്ന് ഞാന്‍ അന്ന് ശപദം ചെയ്തതാണ്
പക്ഷെ സാഹചര്യത്തിന്‍റെ സമ്മര്‍ദം മൂലം വീണ്ടും കുടിക്കേണ്ടി വന്നു...
അന്നൊക്കെ ആരുടെയെങ്കിലും തല്ലും കൊള്ളേണ്ടി വന്നിട്ടുണ്ട്.......
ആരും തല്ലിയില്ലേല്‍ മോങ്കു എങ്കിലും തല്ലും അത് ഷുവര്‍

1 comment:

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....