Thursday, March 19, 2009

‘സഹകുടിയ’ സ്മരണകള്‍ രണ്ടാം ഭാഗം

ഒരിക്കല്‍ ഓണം ആഘോഷിക്കാന്‍ ഞങ്ങള്‍ നാലു കൂട്ടുകാര്‍ കുട്ടനാട്ടില്‍ പോയി ........
ഉദ്ദേശം മറ്റൊന്നുമല്ല നല്ല നാടന്‍ കള്ള് കുടിക്കുക.... പുഴയില്‍ കുളിക്കുക.....
(-പുഴയുടെ മറുകരയില്‍ സ്ത്രീകള്‍ കുളിക്കുന്നെങ്കില്‍ അവിടുന്ന് മാറി വേറൊരിടത്ത് പോയി കുളിക്കുക(!!)-)
അങ്ങനെ ഒരു പിടി മോഹവുമായി പ്രകൃതി രമണീയമായ മങ്കൊമ്പില്‍ ഞങ്ങള്‍ എത്തി.....
മാഹിയെ ഓര്‍മിപ്പിക്കുന്നതരത്തില്‍ ബോര്‍ഡുകള്‍ വഴിയിലെങ്ങും- 'കള്ള്' 'കള്ള്'.... ഹായ് ഹയ്....!!!!
ആദ്യം കണ്ട ഷാപ്പില്‍ ചെന്നു....
‘ഗണപതിക്ക്‌ വെച്ചത് കാക്ക കൊണ്ടുപോയി....‘
ഷാപ്പ് അടച്ചിരിക്കുന്നു...... ഞങ്ങള്‍ അടുത്ത ഷാപ്പിലെക്കോടി.......
അതും അടച്ചിരിക്കുന്നു...!!!!
വീണ്ടും അടുത്തത്...............
അങ്ങനെ പത്ത്-ഇരുപത് മിനിറ്റു കൊണ്ട് ഷാപ്പായ ഷാപ്പെല്ലാം കയറി ഇറങ്ങി .....
ക്യാ ഫലം.....കള്ള് നഹി.......... ഷാപ്പെല്ലാം അടച്ചിരിക്കുന്നു...
"75 km യാത്ര ചെയ്താണ് ഇവിടെ എത്തിയത്.. കള്ളുകിട്ടിയില്ലേല്‍ ഞാന്‍ ഇവിടെകിടന്നു മരിക്കും"
കൂട്ടുകാരന്‍റെ ആത്മഗതം
അപ്പോളതാ അങ്ങകലെ ഒരു ബോര്‍ഡ്.....
st .ജോസഫ് പുണ്യാളന്‍റെ രൂപം കണ്ടപോലെ ഞങ്ങള്‍ മുട്ടുകാലില്‍ നിന്ന് നമിച്ചു...
BEVCO.(ബിവറേജസ് കോര്‍പറേഷന്‍റെ ഷോപ്പ് )
"കീഞ്ഞോ പാഞ്ഞോ" ഒരു നന്‍പന്‍ ഓടിത്തുടങ്ങി....
ഓടി അവിടെയെത്തിയപ്പോഴേക്കും... അതിനു മുന്‍പില്‍ ഒരു നോട്ടീസ്
.........."ചതയാഘോഷം ആയതിനാല്‍ ഇന്ന് അവധി"....!!!!!!!!!
എന്‍റെ കണ്ണ് നനഞ്ഞു പോയി..
ഇനിഎന്താണാവോ എന്നാലോചിച്ചു തളര്‍ന്നിരുന്ന ഞങ്ങളുടെ മുന്‍പില്‍ അതാ ഒരു ദൈവദൂതന്‍ ....
"ഒരു ലിറ്റര്‍ സാധനം ഉണ്ട്.. കാശ് ഇത്തിരി കൂടും... "
"നോ പ്രോബ്ലം" ഞങ്ങള്‍ സംഘഗാനം നടത്തി...
8pm- ഇരട്ടി കാശ് കൊടുത്തു വാങ്ങി.... ഇനി അടിക്കാനുള്ള സ്ഥലം വേണം...
ആരോ പറഞ്ഞിട്ടില്ലേ ദൈവം ഒരുപാടു മുകളിലല്ല എന്ന്... ഞങ്ങളുടെ കഷ്ടപ്പാട് ദൈവം കണ്ടു,
മങ്കൊമ്പില്‍ ചായ-ടച്ചിങ്സ്-സ്റ്റേഷനറി-കട നടത്തുന്ന ബാബു ചേട്ടന്‍...
ചേട്ടനും പറഞ്ഞു "നോ പ്രോബ്ലം" എന്‍റെ കടയിലിരിക്കാം ;
"പുറത്തെവിടെയെങ്കിലും ആയാല്‍ പോലീസ് ചെക്കിംഗ് ഉണ്ടാവും, വേറെ കടകളില്‍ ഒന്നും സമ്മതിക്കുകയുമില്ല.."
വെള്ളമടിക്കാന്‍ പറ്റിയ; ലക്ഷണമൊത്ത ഒരു കട, ടച്ചിങ്സ് എല്ലാം ഉണ്ട്,
വെറുതെ ഒരു തമാശക്ക് ചേട്ടനോട് ഞാന്‍ പറഞ്ഞു..."ചേട്ടനും ഇരുന്നോള് ഒരു കമ്പനിക്കു.."
പറഞ്ഞ നാവ് ഞാന്‍ അകത്തേക്കിട്ടു തീര്‍ന്നില്ല... അഞ്ച്‌ ഗ്ലാസ്സുമായി ചേട്ടന്‍ ഇരുന്നു....
ചിപ്സ്, കടല, അച്ചാര്‍, അവിയല്‍..... ഞങ്ങള്‍ ഒന്നും ഓര്‍ഡര്‍ ചെയ്യേണ്ടി വന്നില്ല....
രണ്ടു ഫുള്‍ ചിക്കന്‍; അതും അങ്ങേരു സ്വന്തം കടയില്‍; സ്വന്തം ഭാര്യയോടു; ഓര്‍ഡര്‍ ചെയ്തു....
ചിക്കന്‍ എണ്ണയില്‍ കിടന്നു ഓടുന്ന മണം വരുന്നു....
"ചിക്കനൂടെ എത്തിയിട്ട് തുടങ്ങാം അല്ലെ...!!!" കൂട്ടുകാരന്‍ പറഞ്ഞു...
"ഓ... എന്നതാന്നെ, നിങ്ങള്‍ ചിക്കന്‍ വന്നെച്ചു തുടങ്ങിയാല്‍ മതി, ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ പോകുവാ"
പറഞ്ഞത് മുഴുവിപ്പിക്കാതെ ചേട്ടന്‍ പണി തുടങ്ങി... 1.പെഗ് 2..പെഗ് 3...പെഗ് 4....പെഗ്.........
എന്‍റെ കണ്ണ് തള്ളി......
ഒരു കൂട്ടുകാരന്‍ നെഞ്ച്‌ തടവി തളര്‍ന്നിരുന്നു.....,
കല്യാണതലേന്ന് പെണോളിച്ചോടിയ വരനെ പോലെ ഒരാള്‍ അന്താളിച്ചിരിക്കുന്നു....
ഞാന്‍ ചേട്ടനെ തടഞ്ഞു "ചേട്ടാ........ ചിക്കന്‍ എത്തിയിട്ട് ഒരുമിച്ചു...."
"ഓ നോ പ്രോബ്ലം" വീണ്ടും അടുത്ത പെഗ്...
ചിക്കന്‍ വന്നപ്പോള്‍ 8pm, 4pm ആയി......
എല്ലാം ഊറ്റി നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഓരോ പെഗ് കിട്ടി...!!!
ഞങ്ങള്‍ പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു....
അന്ന് കണികണ്ടവനെ ബാക്കി വന്ന സോഡാ വെച്ച് പ്രാകി.....
ബില്ലുമായി ചേച്ചി വന്നു...വെള്ളിടിവെട്ടിയവന്‍റെ തലയില്‍.... മുട്ടയേറ് നടന്നു.....
അന്ന് എന്‍റെ കൂട്ടുകാരുടെ (എന്‍റെയും!!!) കണ്ണില്‍ നിന്നും പൊടിച്ച കണ്ണീരു കണ്ടാല്‍, ചങ്ക് തളര്‍ന്നു പോകും..
ഒടുവില്‍ മനസ്സില്‍ ഒരായിരം മോഹങ്ങള്‍ ബാക്കി നിര്‍ത്തി
ഞങ്ങള്‍ കൊല്ലത്തേക്കുള്ള ബസ് കയറി..

2 comments:

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....